Powered By Blogger

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

മുഖക്കുറിപ്പ്‌ 

മിണ്ടാപ്രാണികളെ വെറുതെ വിടുക. അവരും ജീവിച്ചോട്ടെ 


മിണ്ടാപ്രാണികലോടുള്ള മനുഷ്യന്റെ ക്രൂരതക്ക് ഇപ്പോഴും യാതൊരു കുറവുമില്ല. നിരപരാധികളായ ഇവയെ ഇങ്ങനെ ദ്രോഹിക്കുന്നതെന്തിനാണ്? അടുത്തിടെ മലയാള മനോരമയില്‍ ഒരു വാര്ത് വായിച്ചു. കശാപ്പു ശാലയില്‍ നിന്നും ചോരയൊലിക്കുന്ന മുറിവുമായി രക്ഷപ്പെട്ട കാളയെ വീണ്ടും പിടികൂടി കശാപ്പു ചെയ്തുഎന്നായിരുന്നു കോട്ടക്കലില്‍ നിന്നുള്ള വാര്‍ത്ത. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന ഈ വാര്‍ത്തയില്‍ പക്ഷെ, കാശാപ്പിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നതാണ് ഖേദകരം.  രുചിക്ക് വേണ്ടി മാത്രമാണ് മിണ്ടാപ്രാണികളെ ഇങ്ങനെ കൊല്ലുന്നത്. കൊല്ലുന്നതും തിന്നുന്നതും മഹാപാപമാണ്. മാംസാഹാരം രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നത് വേറൊരു സത്യം. സസ്യാഹാരിയായ മനുഷ്യന് പ്രകൃതി എന്തെല്ലാം സസ്യ ഭക്ഷണങ്ങള്‍ ഒരുക്കിയിരിക്കുന്നു.  സംഘടിതരായ മനുഷ്യര്‍അസംഘടിതരായ മൃഗങ്ങളെയും പക്ഷികളെയും കൊന്നു തിന്നുന്നു. ഒരു മതവും ദൈവവും ഹിംസയെ അനുകൂലിക്കുന്നില്ല. എന്നിട്ടും മതവിശ്വാസികളും ദൈവ വിശ്വാസികളും നിഷ് കരുണം മിണ്ടാപ്രാണികളെ  കൊല്ലുകയും തിന്നുകയും  ചെയ്യുന്നു. എവിടെപോയി പ്രാര്‍ഥിചാലും ഇക്കൂട്ടര്‍ക്ക് രക്ഷ കിട്ടുമോ. മിണ്ടാപ്രാണികളെ കൊന്നു തിന്നുന്നവര്‍ക്ക് കിട്ടുന്ന ശാപം ചെറുതാകില്ല. അവര്‍ക്ക് സ്മാധാനമുണ്ടാകില്ല.  അഹിംസയെ മുറുകെപ്പിടിച്ചു സമരരം ചെയ്തു സ്വാടന്ത്ര്യം സമ്പാദിച്ചു തന്ന മഹാത്മജിയുടെ നാട്ടിലാണ് ഈ അരും കൊല നടക്കുന്നത് എന്ന് നമുക്കു   ലജ്ജിക്കാം.

മിണ്ടാപ്രാണികളെ കൊല്ലുന്നതിനു ശക്തമായ നിയമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മഹാത്മജിയോട് ആദരവ് ഉണ്ടെങ്കില്‍ അതാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്.                                                                                        ചെമ്മാണിയോട് ഹരിദാസന്‍ 


ചിരി 
മൂന്നു പേര്‍ ചേര്‍ന്ന് മറ്റൊരാളുടെ കുറ്റം പറയുകയായിരുന്നു . അതിനിടെ അതിലൊരാള്‍ അവിടെനിന്നും പോയി . മറ്റു രണ്ടുപേരും, അപ്പോള്‍ അയാളുടെ കുറ്റം പറയാന്‍  തുടങ്ങി.
ചെമ്മാണിയോട് ഹരിദാസന്‍.
(ധിഷണ മാസിക, 2012 നവംബര്‍) 



പുനര്‍വായനക്ക്                                                                                                                          ഇത് ഇരട്ടത്താപ്പ് 

ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയവരെ ചോദ്യം ചെയ്തതിനു അക്രമികളുടെ ക്രൂര മര്‍ദ്ദനമേറ്റ് കൈപ്പത്തികള്‍ നഷ്ടമായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കാര്യത്തില്‍ കേരളത്തിലെ മഹിളാ സംഘടനകളും സ്ത്രീ വാദികളും ശബ്ദിക്കാതിരുന്നത് മോശമായി. യുവാവിനെ അഭിനന്ദിക്കാനോ അക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാനോ, ഒന്ന് വെറുതെ നോക്കിയാല്‍പോലും  ആകെ ഇളകി മറിയുന്ന, ചാനല്‍ ചര്‍ച്ചകളില്‍ മണിക്കൂറുകളോളം വായിട്ടലക്കുന്ന ഒരു സ്ത്രീ  വാദിയെയും കണ്ടില്ല.                                                                                      ചെമ്മാണിയോട് ഹരിദാസന്‍. (മലയാള മനോരമ, 2013ഏപ്രില്‍ 8)


വെള്ളം അമൂല്യമാണ്. അത് പാഴാക്കരുത് . 

*********************************************************************************NANMA, THE MALAYALAM ARTICLE BLOG. PUBLISHED FORM MALAPPURAM.

അഭിപ്രായങ്ങളൊന്നുമില്ല: