Powered By Blogger

2015 ഫെബ്രുവരി 5, വ്യാഴാഴ്‌ച

ലക്കം : 48

ബ്ലോഗര്‍ ചെമ്മാണിയോട് ഹരിദാസന്‍
=============================================================

മുഖക്കുറിപ്പ്‌  
മതമൌലികവാദത്തിന്റെ മാപ്പില്ലാത്ത  ക്രൂരത  

പാകിസ്ഥാനിലെ പെഷവാറില്‍നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവം മനസ്സില്‍നിന്ന് മായുന്നില്ല. ലോകത്തെ ഒന്നടങ്കം നടുക്കിയ ഈ കൂട്ടക്കൊല നടത്തിയ മതമൌലിയ വാദികള്‍ക്ക് എന്ത് നേട്ടമാണ് ഇതുകൊണ്ട് കിട്ടുന്നത്. മനുഷ്യത്വം തെല്ലും ഇല്ലാത്ത ഈ തീവ്രവാദികള്‍ആരോടുള്ള പകയാണ് ഈ കുഞ്ഞുങ്ങളോട് തീര്‍ത്തത്. മത മൌലിക വാദം ഉയര്‍ത്തിപ്പിടിക്കുന്ന താലിബാന്‍ഇത്തരം പൈശാചികത ചെയ്യുന്നത് ഏതു മതത്തെ സംരക്ഷിക്കാന്‍ആണ്. മറ്റു രാജ്യങ്ങളെ തകര്‍ക്കാന്‍തീവ്രവാദത്തെ എന്നും പരോക്ഷമായി കൂട്ടുപിടിക്കുന്ന പാക്കിസ്ഥാന്‍ഇതെല്ലാം സ്വന്തം നാശത്തിനു വഴി വക്കും എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ഏതു രാജ്യത്തെ ജനതയും സമാധാനം ആണ് ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കാനാണ് അവിടങ്ങളിലെ ഭരണകൂടങ്ങള്‍ശ്രമിക്കേണ്ടത് . അല്ലാതെ തീവ്ര വാദികള്‍ക്ക് പിന്തുണ നല്‍കി സമാധാനം തകര്‍ക്കുകയല്ല ചെയ്യേണ്ടത്. മത മൌലിക വാദം, തീവ്രവാദം എന്നിവയെ കൂട്ടുപിടിക്കുന്ന രാജ്യങ്ങള്‍എല്ലാം തന്നെ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ് എന്നത് സത്യമാണ്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍സാര്‍വദേശീയമായ സഹകരണം ആണ് ഇന്ന് വേണ്ടത്. അപ്പോഴേ രാജ്യത്ത് സമാധാനത്തിന്റെ അന്തരീക്ഷം ഉണ്ടാകുകയുള്ളൂ. രാജ്യ പുരോഗതിയും കൈവരുകയുള്ളൂ. സങ്കുചിത മനസ്ഥിതി മാറ്റാന്‍തീവ്രവാദികളെ സഹായിക്കുന്ന ഭരണാധികാരികള്‍ഇനിയെങ്കിലും ശ്രമിക്കണം. ഇനിയെങ്കിലും ഒരിടത്തും നിരപരാധികള്‍കൊലചെയ്യപ്പെടാതിരിക്കാട്ടെ.
ചെമ്മാണിയോട് ഹരിദാസന്‍
O
കാവ്യമണ്ഡപം 
കവിത
കാവ്യമഴ
ചെമ്മാണിയോട് ഹരിദാസന്‍
മഴ സൌന്ദര്യമാണ്‌
മഴ കവിതയോ സംഗീതമോ
നൃത്തമോ?
മഴ കവിതയാണ്
ഓരോ മഴത്തുള്ളിയും
കാവ്യാക്ഷരങ്ങളാണ്
മഴ സംഗീതമാണ്
ഓരോ മഴത്തുള്ളിയും
രാഗവും താളവും ലയവുമാണ്
മഴ നൃത്തമാണ്
ഓരോ മഴത്തുള്ളിയും
നൃത്തച്ചുവടുകളാണ്.
* 'മന്ദസ്മിതം' കവിതാ മത്സരത്തില്‍സമ്മാനം നേടിയ കവിത.
O
പുസ്തകം
പുതിയ പുസ്തകങ്ങള്‍
ഉണ്ണിയൂട്ട്
(കുട്ടിക്കവിതകള്‍ )
അജിത്  കെ.സി.
വില : 50 രൂപ
ഗ്രാമം ബുക്സ് 
കൊല്ലം. 
**
വൃത്തത്തില്‍നിന്ന് വൃത്താന്തത്തി ലേക്ക്
(കവിതകള്‍ )
പലര്‍
എഡിറ്റര്‍ : ഔസേഫ് ചിറ്റക്കാട്  
വില :  80 രൂപ
വായനക്കൂട്ടം ബുക്സ്
കോട്ടയം.
O

===============================================================
മലയാളം ബ്ലോഗെഴുത്തുകാരുടെ
സംസ്ഥാന സംഗമം
ഏപ്രില്‍20 -ന്
തിരൂര്‍   തുഞ്ചന്‍ പറമ്പില്‍. 
O
വാര്‍ത്താ ജാലകം 

നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ അനുസ്മരിച്ചുപ്രശസ്ത എഴുത്തുകാരന്‍ ടി.കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ എഞ്ചിനീയറിംഗ് ആന്‍ഡ്‌ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റിപതിനാറാമത് ജന്മദിനം ആഘോഷിച്ചു. കോഴിക്കോട് പോലിസ് ക്ലബ്ബില്‍ നടന്ന സമ്മേളനം മുന്‍ സിറ്റി പോലീസ് അസി: കമ്മീഷണര്‍ എം.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ ടി. കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. പി. ബാലകൃഷ്ണ്‍ ഉപഹാരം നല്‍കി.


നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ അനുസ്മരിച്ചു 
--------------------------------------------------------------------------------
ചെമ്മാണിയോട് ഹരിദാസന്‍ 
-------------------------------------------------- 
പ്രശസ്ത എഴുത്തുകാരന്‍ 
ടി.കെ. കൃഷ്ണകുമാറിനെ 
ചടങ്ങില്‍ ആദരിച്ചു 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ എഞ്ചിനീയറിംഗ് ആന്‍ഡ്‌  റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ്  ചന്ദ്രബോസിന്റെ നൂറ്റിപതിനാറാമത് ജന്മദിനം ആഘോഷിച്ചു. കോഴിക്കോട് പോലിസ് ക്ലബ്ബില്‍ നടന്ന സമ്മേളനം മുന്‍ സിറ്റി പോലീസ് അസി: കമ്മീഷണര്‍ എം.പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ ടി. കെ. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. പി. ബാലകൃഷ്ണ്‍ ഉപഹാരം നല്‍കി.

എഴുത്തുകാരന്‍ ടി.കെ. കൃഷ്ണകുമാറിനു പി.ബാലകൃഷ്ണന്‍  പുരസ്കാരം സമ്മാനിക്കുന്നു.


O


2015 ജനുവരി 2, വെള്ളിയാഴ്‌ച

ലക്കം : 47

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

*********************************************************************************
*********************************************************************************

മുഖക്കുറിപ്പ് 

നവവത്സര ആശംസകള്‍

ഒരു പുതുവര്‍ഷം കൂടി സമാഗതമായി. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ലോകമാകെ  പുതിയ വര്‍ഷത്തെ ആഹ്ലാദത്തോടെ വരവേറ്റു.  ഈ വേളയില്‍ എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നവവത്സര ആശംസകള്‍ നേരുന്നു.

ചെമ്മാണിയോട് ഹരിദാസന്‍ 

O

ലേഖനം 

യാത്രയിലെ സൗഹൃദങ്ങള്‍

ചെമ്മാണിയോട് ഹരിദാസന്‍

നാം പലരെയും യാദൃശ്ചികമായി പരിചയപ്പെടാറില്ലേ. പല ചടങ്ങുകളില്‍വച്ചും യാത്രകളില്‍വച്ചുമെല്ലാം. നിത്യേന ബസ്‌യാത്ര നടത്തുന്ന ഒരാളെന്ന നിലയില്‍എനിക്ക്ധാരാളംപരിചയപ്പെടലുകള്‍ഉണ്ടാകാറുണ്ട്. ബസില്‍തൊട്ടടുത്തിരിക്കുന്ന ആളുകള്‍നല്ലവരും അത്ര നന്നല്ലാത്തവരും ഒക്കെ ഉണ്ടാകും. ചിലര്‍നമ്മോട് വേഗം പരിചയപ്പെടും. അവരുടെ സ്നേഹമസൃണമായ അടുപ്പം ഒരുവേള നമ്മെ അത്ഭുതപ്പെടുത്തി എന്നും വരാം. ചിലരാണെങ്കില്‍മണിക്കൂറുകളോളം അടുത്തിരുന്നു യാത്ര ചെയ്താലും മുഖം തിരിച്ചിരിക്കും. വേറെ ചിലര്‍എന്തെങ്കിലും അങ്ങോട്ട്‌ചോദിച്ചാല്‍ഒന്നും മിണ്ടാതെ തല ഒന്നനക്കും. ഒരു പക്ഷെ, അവര്‍നിസ്സംഗരാകാം. അതല്ലെങ്കില്‍യാത്രയിലെ അജ്ഞാതരോട് എന്തിനു അടുക്കണം എന്ന ചിന്താഗതിയാകാം അവര്‍ക്ക്. ഒരു കണക്കിന് അത് ശരിയാണ് താനും. മറ്റൊരുകൂട്ടരുണ്ട്. പെട്ടെന്ന് നമ്മോടു പരിചയപ്പെട്ടു യാതൊരു മുഖവുരയും ഇല്ലാതെ ദീര്‍ഘ നേരം സ്വന്തം അപദാനങ്ങള്‍വാഴ്ത്തിക്കൊണ്ടിരിക്കും. ഈ ആത്മ പ്രശംസ ചിലപ്പോള്‍മണിക്കൂര്‍കടക്കും. നമ്മെ ഒന്നും പറയിക്കാന്‍അയക്കാതെയുള്ള,  നമ്മോടു ഒന്നും ചോദിക്കാതെയുള്ള ദീര്‍ഘമായ ഈ സംസാരം  അവസാനിക്കുന്നത്‌ അവര്‍ക്ക് ഇറങ്ങാനുള്ള സ്ഥലം ആകുമ്പോള്‍മാത്രമാകും. പിന്നെ ഇത്രയും നേരം കത്തി കേട്ടിരുന്ന ആളോട് യാത്ര പോലും പറയാതെ ഒരൊറ്റ ഓട്ടമാണ്. എങ്ങനെയുണ്ട് യാത്രയിലെ സൗഹൃദം. ഇത്തരക്കാര്‍ക്ക് ആരോടും പ്രത്യേക അടുപ്പം തോന്നില്ല. പിന്നീട് എവിടെവച്ചെങ്കിലും കാണുകയാണെങ്കില്‍പരിചിത  ഭാവം നടിക്കുകയുമില്ല. അവരുടെ പൊങ്ങച്ചങ്ങള്‍കേള്‍ക്കാന്‍വെറും ഒരു ശ്രോതാവ് എന്ന നിലയില്‍മാത്രമാണ് അവര്‍സഹയാത്രികരെ കാണുന്നത്. 

O

ഹൈക്കു കവിതകള്‍

 ചെമ്മാണിയോട് ഹരിദാസന്‍  
 നക്ഷത്രങ്ങളില്‍നിന്ന് 

കൂട്ടംതെറ്റി വന്നതോ 

മിന്നാമിനുങ്ങുകള്‍.

**

കൊക്കുകള്‍ 

വയല്‍വരമ്പിലെ 

മുല്ലപ്പൂക്കള്‍.

** 

ചീട്ടെടുത്ത്‌ 

കൂട്ടിലേയ്ക്കു മടങ്ങി 

തത്തമ്മ. ** 


കുങ്കുമം വിതറുന്നു

കിഴക്കൊരു 

പൊന്‍തളിക.

**

വിസ്മൃത

പഴമകള്‍

സംസ്കാര ഗോപുരങ്ങള്‍.

(മലയാളനാട് ഓണ്‍ലൈന്‍ മാസികയുടെ ഡിസംബര്‍ ലക്കത്തില്‍ വന്നത്) 

O

ലേഖനം 

ക്രൂരമായ മത മൌലികത 

ചെമ്മാണിയോട് ഹരിദാസന്‍ 

പാകിസ്ഥാനിലെ പെഷവാറില്‍ നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവം മനസ്സില്‍ നിന്ന് മായുന്നില്ല. ലോകത്തെ ഒന്നടങ്കം നടുക്കിയ ഈ കൂട്ടക്കൊല നടത്തിയ മത മൌലിക  വാദികള്‍ക്ക് എന്ത് നേട്ടമാണ് ഇതുകൊണ്ട് കിട്ടുന്നത്. മനുഷ്യത്വം തെല്ലും ഇല്ലാത്ത ഈ തീവ്രവാദികള്‍ ആരോടുള്ള പകയാണ് ഈ കുഞ്ഞുങ്ങളോട് തീര്‍ത്തത്. മത മൌലിക വാദം ഉയര്‍ത്തിപ്പിടിക്കുന്ന താലിബാന്‍ ഇത്തരം പൈശാചികത ചെയ്യുന്നത് ഏതു മതത്തെ സംരക്ഷിക്കാന്‍ ആണ്. മറ്റു രാജ്യങ്ങളെ തകര്‍ക്കാന്‍ തീവ്രവാദത്തെ എന്നും പരോക്ഷമായി കൂട്ടുപിടിക്കുന്ന പാക്കിസ്ഥാന്‍ ഇതെല്ലാം സ്വന്തം നാശത്തിനു വഴി വക്കും എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ഏതു രാജ്യത്തെ ജനതയും സമാധാനം ആണ് ആഗ്രഹിക്കുന്നത്. ഇത് മനസ്സിലാക്കാനാണ് അവിടങ്ങളിലെ ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടത് . അല്ലാതെ തീവ്ര വാദികള്‍ക്ക് പിന്തുണ നല്‍കി സമാധാനം തകര്‍ക്കുകയല്ല ചെയ്യേണ്ടത്. മത മൌലിക വാദം, തീവ്രവാദം എന്നിവയെ കൂട്ടുപിടിക്കുന്ന രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ന് തകര്‍ച്ചയുടെ വക്കിലാണ് എന്നത് സത്യമാണ്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ സാര്‍വദേശീയമായ സഹകരണം ആണ് ഇന്ന് വേണ്ടത്. അപ്പോഴേ രാജ്യത്ത് സമാധാനത്തിന്റെ അന്തരീക്ഷം ഉണ്ടാകുകയുള്ളൂ. രാജ്യ പുരോഗതിയും കൈവരുകയുള്ളൂ. സങ്കുചിത മനസ്ഥിതി മാറ്റാന്‍ തീവ്രവാദികളെ സഹായിക്കുന്ന ഭരണാധികാരികള്‍ ഇനിയെങ്കിലും ശ്രമിക്കണം. ഇനിയെങ്കിലും ഒരിടത്തും നിരപരാധികള്‍ കൊലചെയ്യപ്പെടാതിരിക്കാട്ടെ.

O

പുസ്തകം പുതിയ പുസ്തകങ്ങള്‍ 


ജയന്‍ : അഭ്രലോകത്തിന്റെ  ഇതിഹാസ നായകന്‍ 

(ജീവചരിത്രം)

ടി. കെ. കൃഷ്ണകുമാര്‍

'ഒലിവ് പബ്ലിക്കേഷന്‍സ്  

കോഴിക്കോട് 

വില : 350 രൂപ.


പലരില്‍ ചിലര്‍ 

(ലേഖനങ്ങള്‍)

കയ്പഞ്ചേരി രാമചന്ദ്രന്‍  

വോയ്സ്‌ ബുക്സ് 

മഞ്ചേരി.

വില : 150 രൂപ.

O

വാര്‍ത്താജാലകം

പലരില്‍ ചിലര്‍ പ്രകാശനം ചെയ്തു 

കയ്പഞ്ചേരി രാമചന്ദ്രന്‍ രചിച്ച പലരില്‍ ചിലര്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. സുഗുണന്‍ അഴീക്കോട്‌ പ്രഥമ പ്രതി സ്വീകരിച്ചു. മലപ്പുറം പ്രശാന്ത്‌ ഓഡിറ്റൊരിയത്തില്‍ നടന്ന ചടങ്ങില്‍ സെബാസ്റ്യന്‍ വലിയകാല അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനെറ്റിംഗ് എഡിറ്റര്‍ ജേക്കബ് ജോണ്‍, ചീഫ് സബ് എഡിറ്റര്‍ ജി.ആര്‍. ഇന്ദുഗോപന്‍, മുന്‍ മലപ്പുറം ചീഫ് റിപ്പോര്‍ട്ടര്‍ മാത്യു കദളിക്കാട്, ചന്ദ്രിക പത്രാധിപര്‍ സി.പി. സൈതലവി, കവി മണമ്പൂര്‍ രാജന്‍ ബാബു, റിട്ട തഹസില്‍ദാര്‍ എന്‍. ബി. എ. ഹമീദ്, പി. .പി. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. വോയിസ്‌ ബുക്സാണ് പ്രസാധനം.

ജില്ലാ ശില്പശാല നടത്തി 

മലപ്പുറം ജില്ലാ നുമിസ്മാറ്റിക്ക് സൊസൈറ്റി മലപ്പുറത്ത് ശില്പശാല നടത്തി. പ്രസിഡന്റ്റ് ബി. മുഹമ്മദ്‌ഷാ അധ്യക്ഷത വഹിച്ചു. ചെമ്മാണിയോട് ഹരിദാസന്‍ അതിഥിയായിരുന്നു. ഇ.എന്‍. ഭാനുപ്രകാശ്, ഓ. കെ. പ്രകാശ്‌ എന്നിവര്‍ ക്ലാസ്സെടുത്തു.ജില്ലാ സെക്രടറി റഫീക്ക് രാമപുരം പ്രസംഗിച്ചു. നാണയ-കറന്‍സി - സ്റാമ്പ് പ്രദര്‍ശനവും ഉണ്ടായിരുന്നു



Oമലപ്പുറത്ത് ജില്ലാ നുമിസ്മാറ്റിക് സൊസൈറ്റി മലപ്പുറത്ത്‌ സംഘടിപ്പിച്ച ശില്പ ശാലയില്‍അതിഥിയായി പങ്കെടുത്ത്  ചെമ്മാണിയോട് ഹരിദാസന്‍ പ്രസംഗിക്കുന്നു. ബി. മുഹമ്മദ്ഷാ, റഫീക്ക് രാമപുരം, ഇ. എന്‍. ഭാനു പ്രകാശ്, രൂപ്‌ ബല്‍റാം എന്നിവര്‍ സമീപം. 

 O

മലയാളം ബ്ലോഗര്‍ സംഗമം ഏപ്രിലില്‍ തിരൂരില്‍ 

മലയാളം ബ്ലോഗര്‍മാരുടെ സംഗമം  ഏപ്രില്‍ 12-നു തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും.

O

2014 ഡിസംബർ 2, ചൊവ്വാഴ്ച

ലക്കം : 46
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  
=====================================================
=====================================================


മുഖക്കുറിപ്പ്‌ 
നന്മ ബ്ലോഗ്‌ മൂന്നാം വര്‍ഷത്തിലേക്ക് 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ മൂന്നാം വര്‍ഷത്തിലേക്ക്ക ടക്കുകയാണ്. 2012 ഡിസംബറില്‍  പ്രസിദ്ധീകരണം ആരംഭിച്ച നന്മക്ക്ഒരൊറ്റ ലക്കവും ഒഴിവാക്കാതെ  ഇതിനകം 46 ലക്കങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.  ചെറിയ തോതില്‍ പ്രസിദ്ധീകരണം ആരംഭിച്ച നന്മ ബ്ലോഗ്‌ വളരെയേറെ വായനക്കാര്‍ ഉള്ള ഒരു ബ്ലോഗായി  മാറിയതില്‍ അതിയായ സന്തോഷമുണ്ട്. ഈ അവസരത്തില്‍ നന്മ ബ്ലോഗിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.  തുടര്‍ന്നും നന്മ ബ്ലോഗ്‌ വായിക്കണം എന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ചെമ്മാണിയോട് ഹരിദാസന്‍  
O

കുറിപ്പ് 

അന്യരുടെ നന്മയില്‍ സന്തോഷിക്കുക 

ചെമ്മാണിയോട് ഹരിദാസന്‍ 

അന്യരുടെ നന്മയില്‍മനസ്സു വേദനിക്കുന്നവര്‍നമ്മുടെ സമൂഹത്തില്‍എത്ര വേണമെങ്കിലും കാണും. ഒരാള്‍കഷ്ടപ്പെടുന്നത് കണ്ടു സായൂജ്യമടയുന്നവര്‍ആണിവര്‍. അസംസ്കൃത മനസ്സിന്റെ ഉടമകള്‍ആണ് ഇക്കൂട്ടര്‍. മനസ്സില്‍നിറയെ മാലിന്യം നിറച്ചവര്‍. ഒരാള്‍നന്നായാല്‍അയാളുടെ കഷ്ടപ്പാട് കാണേണ്ടല്ലോ എന്ന ചിന്ത ഇവരില്‍കാണില്ല. മറ്റുള്ളവരുടെ നന്മയില്‍സന്തോഷിക്കുമ്പോഴാണ് ഒരാളുടെ മനസ്സ് ഉദാത്തമാകുന്നത്. നന്മ ആരില്‍ഉണ്ടാകുമ്പോഴും അത് അംഗീകരിക്കണം. കഴിയുമെങ്കില്‍അവരെ അഭിനന്ദിക്കണം. സഹിഷ്ണുത നിറഞ്ഞ മനസ്സാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.

O

കാവ്യമണ്ഡപം

ഹൈക്കു കവിതകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍

നക്ഷത്രങ്ങളില്‍ നിന്ന് 
കൂട്ടം തെറ്റി വന്നതോ 
മിന്നാമിനുങ്ങുകള്‍.  
**
കൊക്കുകള്‍ 
വയല്‍ വരമ്പിലെ 
മുല്ലപ്പൂക്കള്‍.
(ഗ്രാമം മാസിക, 2014 നവംബര്‍).
O


ലേഖനം 
മാനാഞ്ചിറ കോഴിക്കോടിന്റെ  പെരുമ 
ചെമ്മാണിയോട് ഹരിദാസന്‍  

അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടിന്റെ ഹൃദയമാണ് മാനാഞ്ചിറ മൈതാനം. കോഴിക്കോട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടിയെത്തുക മാനാഞ്ചിറ മൈതാനമാണ്. കോഴിക്കോടിന്റെ പ്രൌഡി വിളിച്ചോതുന്ന മാനാഞ്ചിറ, നഗരത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ വിശ്രമ ഇടംകൂടിയാണ് . ഉച്ച കഴിഞ്ഞാല്‍ മാനാഞ്ചിറ സജീവമാവുകായായി. പിന്നെ രാവേറെ ചെല്ലുവോളം അവിടം ജനനിബിഡമാകും.

ആദ്യം മാനാഞ്ചിറ വെറുമൊരു മൈതാനം മാത്രമായിരുന്നു. മൈതാനത്തെ മുറിച്ചു കടന്നു പോകുന്ന പാതയും കുറെ വന്‍ തണല്‍ മരങ്ങളും. അടുത്തകാലത്ത്‌ മാനാഞ്ചിറമൈതാനം പര്‍ക്കാക്കി മാറ്റിയപ്പോള്‍ അവിടെ അതിരുകള്‍ തീര്‍ത്തു ഭദ്രമാക്കി. വിശാലമായ മൈതാനം, പിന്നെ അല്പം തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ വിശ്രമ കേന്ദ്രം, ബാക്കി പരന്നു കിടക്കുന്ന കുളം. ഇതാണ് ഇപ്പോഴത്തെ മാനാഞ്ചിറ മൈതാനം.
കോഴിക്കോട്ട്കാര്‍ക്ക് പുറമേ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മാനാഞ്ചിറയുടെ സാമീപ്യം തേടിയെത്തുന്നു. കോഴിക്കോട് എന്തെങ്കിലും ആവശ്യത്തിനു വന്നാലും എല്ലാവരും ഇവിടം ഒന്ന് വരാതെ പോകില്ല. അത്രക്ക് ആകര്‍ഷകമാണ് മാനാഞ്ചിറ മൈതാനം. മുതിര്‍ന്ന പൌരന്മാരുടെ സ്ഥിരം സൊറ പറച്ചിലിന്റെ സജീവ വേദിയായിരുന്നു അല്‍പകാലം മുന്‍പ് വരെ മാനാഞ്ചിറയുടെ മണ്ണ്. ആകാശത്തിനു താഴെയുള്ള സകല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന കൂട്ടായ്മയായിരുന്നു അത്. 

O

കുഞ്ഞോളം-കവിപ്പുര ബുക്സ്   സാഹിത്യ ക്യാമ്പ് റിപ്പോര്‍ട്ട്  

എഴുത്തുമ്പ് സാഹിത്യക്യാമ്പ് നവ്യാനുഭവമായി

കുഞ്ഞോടം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും സംഘടിപ്പിച്ച ഏകദിന സാഹിത്യ ക്യാമ്പ്‌ 'എഴുത്തുമ്പ്‌' നവ്യാനുഭവമായി. കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍  ക്യാമ്പ്‌ പ്രശസ്ത കഥാകൃത്ത്‌ പി. സുരേന്ദ്രന്‍ ഉദ്ഘടാനം ചെയ്തു. 'മാതൃഭൂമി' ചീഫ് സബ് എഡിറ്റര്‍ കൂടിയായ ക്യാമ്പ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കവി രാധകൃഷ്ണന്‍ ഒള്ളൂര്‍, പ്രസംഗിച്ചു. കുഞ്ഞോടം ജില്ലാ പ്രസിഡണ്ട്‌ സുമിദ സജീഷ് സെക്രട്ടറി, ജിനേഷ് കോവിലകം എന്നിവര്‍ പ്രസംഗിച്ചു. ആതിര കൃഷ്ണന്‍ സ്വാഗതഗാനം ആലപിച്ചു.

തുടര്‍ന്ന് കഥ എഴുത്തിലെ അനുഭവങ്ങളെക്കുറിച്ച് കഥാകൃത്ത്‌ പി. സുരേന്ദ്രനും കവിതയിലെ സൌന്ദര്യത്തെക്കുറിച്ച്കവി ഡോ. സോമന്‍ കടലൂരും സംസാരിച്ചു. വൈകുന്നേരം നടന്ന   സംവാദത്തില്‍ മേലൂര്‍ വാസുദേവന്‍‌, രോഷ്നി സ്വപ്ന, ഡോ. സജ്ജയ് കെ.വി., ഡോ. ഖദീജാ മുംതാസ്, യു. കെ. കുമാരന്‍കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,  കെ.പി. സുധീര, മൈന ഉമൈബാന്‍ എന്നിവര്‍ .സംബന്ധിച്ചു.


പുരസ്കാരം ലഭിച്ചു എന്നതുകൊണ്ട്‌ മാത്രം ഒരു സാഹിത്യ സൃഷ്ടിയും മഹത്തരമാകുന്നില്ല : പി. സുരേന്ദ്രന്‍   

പുരസ്കാരങ്ങള്‍ ലഭിച്ചതുകൊണ്ടുമാത്രം ഒരെഴുത്തുകാരന്റെയും സൃഷ്ടികള്‍ മഹത്തരമാകുന്നില്ലെന്ന്   പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുഞ്ഞോളം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും  കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹാളില്‍  സംഘടിപ്പിച്ച 'എഴുത്തുമ്പ്' സാഹിത്യ ക്യാമ്പില്‍ 'കഥ എഴുത്തിലെ അനുഭവങ്ങളെ'ക്കുറിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. പുരസ്കാരങ്ങള്‍ ലഭിച്ച പല സൃഷ്ടികളും തനിക്കു വലിയ ആസ്വാദ്യത നല്‍കിയിട്ടില്ലെന്നും . എന്നാല്‍ പുരസ്കാരങ്ങള്‍ ലഭിക്കാത്ത ധാരാളം സൃഷ്ടികള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാഹിത്യ രചനക്ക് നിയതമായ വ്യാകരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആവില്ല. സാഹിത്യ രചന നിരന്തരമായ വായനയിലൂടെ ഉണ്ടാക്കി എടുക്കാന്‍ കഴിയുന്ന ഗൌരവമായ  പ്രക്രിയയാണ്. ഒരു  രചനയും ഒരിക്കലും പൂര്‍ണ്ണമാവുന്നില്ല.  അതിനാലാണ് വീണ്ടും വീണ്ടും എഴുതാന്‍ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Oകുഞ്ഞോളം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും കോഴിക്കോട് സംഘടിപ്പിച്ച  സാഹിത്യ ക്യാമ്പ് കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.  ഡോ. സോമന്‍ കടലൂര്‍, ഡോ. കെ. ശ്രീകുമാര്‍, ആതിരാ കൃഷ്ണന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, സുമിദ സുജീഷ്, ജിനേഷ് കോവിലകം  സമീപം.

കവിതയുടെ സൌന്ദര്യമാണ് വായനാലോകം സ്വീകരിക്കുക : സോമന്‍ കടലൂര്‍ 

കവിതയുടെ സൌന്ദര്യമാണ് വായനാലോകം സ്വീകരിക്കുന്നതെന്ന് തുടര്‍ന്ന്സംസാരിച്ച കവിയും കാലിക്കറ്റ്‌ സര്‍വ്വകലാശാല ഫോക് ലോര്‍ വിഭാഗം അസി. പ്രൊഫസറുമായ ഡോ. സോമന്‍ കടലൂര്‍ പറഞ്ഞു. കവിതക്ക് വലിപ്പചെറുപ്പങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ആകില്ല. രണ്ടുവരിക്കവിതയിലും സൌന്ദര്യം ദര്‍ശിക്കാനാകുമെങ്കില്‍ അതും നല്ല കവിതയാകുമെന്നു 'കവിതയിലെ സൌന്ദര്യം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ  ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ രണ്ടു കാവ്യ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ രണ്ടു കാവ്യപുസ്തകങ്ങള്‍ ക്യാമ്പില്‍ പ്രകാശനം ചെയ്തു. 'ജലം കൊത്തിപ്പറക്കുന്ന ആകാശം' എന്ന കവിതാസമാഹാരം ഡോ. ഖദീജാ മുംതാസ് കവി മേലൂര്‍ വാസുദേവന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു . 'പിന്നോട്ട് പോകുന്ന ദൃശ്യങ്ങള്‍' എന്ന കാവ്യസമാഹാരം കഥാകൃത്ത്‌ കെ. പി. സുധീര എഴുത്തുകാരി മൈന ഉമൈബാന് പ്രഥമ പ്രതി നല്‍കിയാണ്‌ പ്രകാശനം ചെയ്തത്. ഡോ. കെ. ശ്രീകുമാര്‍ഡോ. ബിനീഷ് പുതുപ്പണംജിനേഷ് കോവിലകം രാധാകൃഷ്ണന്‍ ഒള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

വൈകീട്ട് ക്യാമ്പംഗങ്ങള്‍ക്ക് ക്യാമ്പ്‌ ഡയറക്ടറും പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായഡോ.കെ. ശ്രീകുമാര്‍സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
തയ്യാറാക്കിയത്  : ചെമ്മാണിയോട് ഹരിദാസന്‍  

O

ടി. കെ. കൃഷ്ണകുമാര്‍ രചിച്ച 'ജയന്‍ : അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍' പ്രകാശിതമായി 

ചലച്ചിത്രനടനായിരുന്നജയനെക്കുറിച്ച്ടി.കെ.കൃഷ്ണകുമാര്‍ രചിച്ച 'ജയന്‍അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍' എന്ന പുസ്തകം മുന്‍മന്ത്രികെ. മുരളീധരന്‍ ഡോ. ലക്ഷ്മി നായര്‍ക്കു ആദ്യ പ്രതി  നല്‍കി  പ്രകാശനം  ചെയ്യുന്നു. കൃഷ്ണകുമാര്‍, ചലച്ചിത്ര താങ്ങളായ രാഘവന്‍, മേനക, ദിനേശ് പണിക്കര്‍  എന്നിവര്‍ സമീപം.

പ്രശസ്ത ചലച്ചിത്ര പ്രതിഭയായിരുന്ന ജയനെക്കുറിച്ച്  എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ ടി.കെ. കൃഷ്ണകുമാര്‍രചിച്ച 'ജയന്‍അഭ്ര ലോകത്തിന്റെ  ഇതിഹാസ നായകന്‍' എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ്  കഴിഞ്ഞ ദിവസം പ്രകാശിതമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍മുന്‍മന്ത്രി കെ. മുരളീധരന്‍ആണ് പ്രകാശനം നിര്‍വഹിച്ചത്. പ്രഥമ പ്രതി ലോ അക്കാദമി പ്രിന്‍സിപ്പല്‍ഡോ.ലക്ഷ്മി നായര്‍ഏറ്റുവാങ്ങി. കോര്‍പറേഷന്‍കൌണ്‍സിലര്‍അഡ്വ.എസ്.മുരുകന്‍അധ്യക്ഷതവഹിച്ചു.ഗ്രന്ഥകാരന്‍അഡ്വ.ടി.കെ.കൃഷ്ണകുമാര്‍ചലച്ചിത്ര താരങ്ങളായ രാഘവന്‍, മേനക, ദിനേശ് പണിക്കര്‍എന്നിവര്‍പ്രസംഗിച്ചു. സുരേന്ദ്രന്‍കളിക്കൂട്ടം സ്വാഗതം പറഞ്ഞു. ഒലിവ് ബുക്സാണ് പ്രസാധകര്‍.

O

'പലരില്‍ ചിലര്‍'  പ്രകാശനം ഡിസംബര്‍ 13-ന്

എഴുത്തുകാരനുംപത്രപ്രവര്‍ത്തകനുമായ കയ്പഞ്ചേരി രാമചന്ദ്രന്‍ രചിച്ച 'പലരില്‍ ചിലര്‍' എന്ന പുസ്തകം ഡിസംബര്‍ 13-നു രാവിലെ 10-30-നു  പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. മലപ്പുറം പ്രശാന്ത്‌ ഓഡിറ്റോറിയത്തിലാണ് പരിപാടി. കയ്പഞ്ചേരി  രാമചന്ദ്രന്‍ മലയാള മനോരമയില്‍   എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'പലരില്‍ചിലര്‍'.

O

പുസ്തകം 

പുതിയപുസ്തകങ്ങള്‍ 

ജലം കൊത്തിപ്പറക്കുന്ന ആകാശം


(കവിതകള്‍)


രാധകൃഷ്ണന്‍ ഒള്ളൂര്‍ 


കവിപ്പുര ബുക്സ് 


കോഴിക്കോട് 


വില : 60 രൂപ.

**

പിന്നോട്ട് പോകുന്ന ദൃശ്യങ്ങള്‍ 


(കവിതകള്‍)


രാധാകൃഷ്ണന്‍ ഒള്ളൂര്‍ 


കവിപ്പുര ബുക്സ് 


കൊഴിക്കോട്


വില : 60 രൂപ.  

**
കള്ളും കവിതയും 


(കവിതകള്‍)

ഭാസ്കരന്‍ കുറുമ്പാല


പായല്‍ ബുക്സ് 


കണ്ണൂര്‍ 


വില : 40 രൂപ.

O
******************************************************************************

നന്മ ബ്ലോഗ്‌ വായിച്ചു നിങ്ങളുടെ വിലയേറിയ  പ്രതികരണങ്ങള്‍ അയക്കുമല്ലോ.

*******************************************************************************

2014 നവംബർ 10, തിങ്കളാഴ്‌ച


ലക്കം : 45

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

*****************************************************************************
*****************************************************************************

കുഞ്ഞു കവിതകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍  

സ്വാര്‍ഥത 


ഈ ലോകത്ത് എനിക്ക് നീയും
നിനക്ക്  ഞാനും മാത്രം
സ്നേഹത്തിന്റെ പിന്നിലെ
സ്വാര്‍ത്ഥതക്ക് കണക്കുണ്ടോ.
**

മാലിന്യം 

എത്ര കുളിച്ചാലും പോകില്ല
മനസ്സിലെ മാലിന്യം.

**
സംഗീതം 
നാട്ടരുവികളുടെ സംഗീതം മൌനം.
കട്ടരുവികളുടെ സംഗീതം വാചാലം.
**

മുല്ല 


മുറ്റത്തെ മുല്ലക്ക് മണമില്ല
പ്ലാസ്റിക് മുല്ലക്ക് മണമുണ്ട്.
O
2014 നവംബര്‍ രണ്ടിന്റെ ലക്കം വര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.


പുസ്തകം പുതിയ പുസ്തകങ്ങള്‍ 
മായാവീഥി
കഥകള്‍
പ്രഭാരാജവല്ലി പള്ളിയില്‍
കേരള ബുക്ക്‌ ട്രസ്റ്റ്‌
കോഴിക്കോട് .
വില : 60 രൂപ. 


പൂക്കൂട
(ബാലകവിതകള്‍ )
ലക്ഷ്മിദേവി തിരുവാലി
ചിത്രരശ്മി ബുക്സ്
കോട്ടക്കല്‍
വില : 40 രൂപ .


കാഴ്ചയുടെ വര്‍ത്തമാനം
(കഥകള്‍)


മലപ്പുറം സുല്‍ത്താന്‍
ചിത്ര രശ്മി ബുക്സ്
കോട്ടക്കല്‍.
വില :  30 രൂപ.   

O

വാര്‍ത്താ ജാലകം 

മന്ദസ്മിതം കവിതാമത്സരം വിജയികള്‍ 

മന്ദസ്മിതം മാസിക നടത്തിയ കവിതാമത്സരത്തില്‍  ചെമ്മാണിയോട് ഹരിദാസന്‍, തെരെസ്സാ പീറ്റര്‍, ടി.ആര്‍. ശാരദ  എന്നിവര്‍ സമ്മാനം നേടി. ചെമ്മാണിയോട് ഹരിദാസ്ന്റെ കാവ്യമഴ എന്ന കവിതക്കാണ് സമ്മാനം.

പുസ്തക പ്രകാശനം 


ചിത്രരശ്മി ബുക്സിന്റെ രണ്ടു പുസ്തകങ്ങള്‍ മഞ്ചേരിയില്‍  പ്രകാശനം ചെയ്തു. ലക്ഷ്മിദേവി തിരുവാലിയുടെ പൂക്കൂട, മലപ്പുറം സുല്‍ത്താന്റെ കാഴ്ചയുടെ വര്‍ത്തമാനം എന്നീ കൃതികള്‍ ആണ് യഥാക്രമം  ശാംഭവി മൂസ്സ്, വിശ്വന്‍ അരീക്കോട് എന്നിവര്‍   പ്രകാശനം   ചെയ്തത്. പ്രണവ്, വാസു അരീക്കോട് എന്നിവര്‍ ആദ്യ പ്രതികള്‍ ഏറ്റുവാങ്ങി. പ്രഭാകരന്‍ നറുകര അധ്യക്ഷത വഹിച്ചു. മിഥുന്‍ മനോഹര്‍, എം.എ. അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‍ നടന്ന കവിസമ്മേളനം ചെമ്മാണിയോട് ഹരിദാസന്‍   നിയന്ത്രിച്ചു. ഇരുപതോളം പേര്‍ കവിതകള്‍ ചൊല്ലി. ശൈലജ ധര്‍മ്മഗിരി ഗാനം ആലപിച്ചു. സുരേഷ് തെക്കീട്ടില്‍ കഥകള്‍അവതരിപ്പിച്ചു.

O



2014 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച


ലക്കം : 44

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

*******************************************************************
*******************************************************************

ഹൈക്കു കവിതകള്‍

ചെമ്മാണിയോട് ഹരിദാസന്‍


ഏത്ര യുഗങ്ങള്‍ പിറന്നാലും തീരില്ല  
സൂര്യോദയത്തിന്‍  ദിവ്യശോഭ 
**
നന്മകള്‍
മനസ്സിന്‍
സുഗന്ധം. 
**
ഹരിത കാന്തിയില്‍
തിളങ്ങുന്ന
കേരളം.
(18)
എത്ര പെയ്താലും തീരില്ല 
വാനിന്റെ സങ്കടക്കണ്ണീര്‍മഴത്തുള്ളികള്‍.
(സെപ്തംബര്‍  17)
**
നാവില്‍
മധുര്യമൂറും
മാമ്പഴക്കാലം.
**

ഗാന്ധിജി
ജീവിക്കുന്നു
ജനമനസ്സുകളില്‍
**
പഴം ചൊല്ലുകള്‍
വായ്‌മൊഴിച്ചന്തം. 
**
എത്രയോ ചിന്തകള്‍
ഓടിക്കളിച്ചാലും 
തീരില്ല മനസ്സിന്റെ നൊമ്പരങ്ങള്‍. 

*മലയാളം ഹൈക്കു കവിതകള്‍ എന്ന്ന ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.
O


പുസ്തകം 


പുതിയ പുസ്തകങ്ങള്‍ 

തേന്മാവും കൂട്ടുകാരും 

(കുട്ടിക്കവിതകള്‍ )

സൈനാ ഫാത്തിമ 

ഗ്രാമം ആന്‍ഡ്‌ നാളെ ബുക്സ് 

കൊല്ലം 

വില : 80 രൂപ.

O

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

ലക്കം : 43

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

*****************************************************************

****************************************************************************


ലേഖനം 

വൃത്തിയുടെ പൊരുള്‍
ചെമ്മാണിയോട് ഹരിദാസന്‍  

പലരും പറയുന്നത് കേള്‍ക്കാം, അന്യ സംസ്ഥാനക്കാര്‍ക്ക് തീരെ വൃത്തിയില്ല എന്ന്. ഹോട്ടലുകളില്‍ എല്ലാം ഇപ്പോള്‍ കൂടുതലും ഇക്കൂട്ടര്‍ആണത്രേ. തമിഴന്‍ ചായ കൊണ്ട് വരുന്ന ഗ്ലാസില്‍ വിരലുകളിടും എന്നും മറ്റു സംസ്ഥാനക്കാര്‍ എപ്പോഴും വായില്‍ കയ്യിട്ടിരിക്കും എന്നൊക്കെ. എന്നാല്‍ വൃത്തിയുടെ വീമ്പു പറയുന്ന മലയാളി ഒന്നോര്‍ക്കണം. മലയാളികള്‍ക്കെല്ലാം നല്ല വൃത്തി ഉണ്ടെന്നാണോ വിചാരം. എന്നാല്‍ തെറ്റി. ഒരു സുഹൃത്ത്‌ വളരെ മുന്‍പ് എന്നോട് പറഞ്ഞ ഒരു കാര്യം കേള്‍ക്കുക, ചായക്കട നടത്തുന്ന ഒരാള്‍ ദോശക്കല്ല് ചൂടായോ എന്ന് നോക്കുക കല്ലില്‍ തുപ്പിയാണത്രേ. മറ്റൊരു  സുഹൃത്ത്‌ പറഞ്ഞ വേറൊരു  കാര്യം ഇങ്ങനെയാണ്, ഹോട്ടലില്‍ പൊറോട്ടക്കു മാവ് കുഴക്കുന്ന ഒരാള്‍ അടുപ്പിലേക്ക് കാര്‍ക്കിച്ചു തുപ്പുമത്രെ. ഇവിടെ വൃത്തിയുള്ള ചായക്കടകളും ഹോട്ടലുകളും ധാരാളം ഉണ്ടെന്നത് വിസമരിക്കുന്നില്ല.

വൃത്തി എന്നത് ജാതി മത ദേശ ലിംഗ വ്യത്യാസങ്ങള്‍ നോക്കി വിലയിരുത്താന്‍ആകില്ല. വൃത്തി എന്നത് ഓരോരുത്തരുടെയും അതെക്കുറിച്ചുള്ള ബോധമാണ്. ഒരു ശീതളപാനീയക്കടയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ തൊഴിലാളി ഗ്ലാസുകളും മറ്റും പല തവണ വൃത്തിയായി കഴുകുന്നത് അത് വഴി നടന്നു പോകുന്ന ഈ ലേഖകന്‍ കാണുന്ന സ്ഥിരം കാഴ്ചയാണ്. പല മലയാളിക്കും ഇല്ലാത്ത ഈ വൃത്തി കണ്ടിട്ട് അത്ഭുതംകൂറിയിട്ടുമുണ്ട്. 

ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും അത് വിളമ്പുന്നവര്‍ക്കും നല്ല വൃത്തിയും വെടിപ്പും  വേണം.  മറ്റുള്ളവര്‍ക്കുള്ള ആഹാരം പാകം ചെയ്യുന്നവര്‍ ഈ സത്യം ഉള്‍ക്കൊള്ളണം.ഹോട്ടലില്‍ എന്നല്ല നമ്മുടെ വീടുകളിലും പാചക വൃത്തി വേണം. വീട്ടില്‍ വരുന്നവര്‍ക്ക് വൃത്തിയുള്ള ഭക്ഷണം നല്‍കുക എന്നത് ഒരു  ആതിഥ്യ  മര്യാദയാണ്. വൃത്തി എന്നത് ഒരു സത്യമാണ്. അത് ആരെയും ബോധ്യപ്പെടുത്താന്‍മാത്രമാകരുത്. എല്ലര്‍ക്കും ദേഹ വൃത്തിയും വസ്ത്ര വൃത്തിയും പാചക വൃതതിയും അനിവാര്യമാണ്. പാചകക്കാര്‍ക്കും വിളമ്പുനനവര്‍ക്കും കൂടുതല്‍  വൃത്തി വേണം. മോശമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ആഹാരം രോഗങ്ങള്‍ വരുത്തും എന്നത് ഒരു   യാഥാര്‍ത്ഥ്യം.
O


പുസ്തകം  

പുതിയ പുസ്തകങ്ങള്‍                                                                                                                                                                             

മൗനനൊമ്പരം

(കവിതകള്‍ )

വാസു അരീക്കോട്  

ചിത്രരശ്മി ബുക്സ്

കോട്ടക്കല്‍  

വില : 70 രൂപ. 

റോസാ ദളം ചുവന്നപ്പോള്‍ 

(നോവല്‍ )

 റമീഷാ ബക്കര്‍ 

ചിത്രരശ്മി ബുക്സ് 

കോട്ടക്കല്‍

വില : 40 രൂപ. 

O


വാര്‍ത്താജാലകം 


രണ്ടു പുസ്തകങ്ങള്‍ പ്രകാശിതമായി 

വാസു അരീക്കോട് രചിച്ച മൗനനൊമ്പരം, റമീഷാ ബക്കര്‍ രചിച്ച റോസാദളം ചുവന്നപ്പോള്‍ എന്നീ  പുസ്തകങ്ങള്‍ കവി അശോകന്‍ പുത്തൂര്‍ പ്രകാശനം   ചെയ്തു. മലപ്പുറത്ത്‌ നടന്ന ചടങ്ങില്‍  യഥാക്രമം രാധാകൃഷണന്‍ കൊമ്മേരി, ഇബാഹിം ബി.കെ. എന്നിവര്‍ ആദ്യ പ്രതികള്‍ സ്വീകരിച്ചു. മൗന നൊമ്പരം എന്ന കവിതാസമാഹാരത്തെ  അവലോകനം  ചെയ്തു ചെമ്മാണിയോട് ഹരിദാസന്‍  സംസാരിച്ചു. റോസാദളങ്ങള്‍ ചുവന്നപ്പോള്‍  എന്ന നോവല്‍ ടി.കെ.ബോസ് അവലോകനം ചെയ്തു. മിഥുന്‍ മനോഹര്‍, ഗിരീഷ്‌ മൂഴിപ്പാടം എന്നിവര്‍ പ്രസംഗിച്ചു. ചിത്രരശ്മി  ബുക്സാണ് രണ്ടു കൃതികളുടെയും പ്രസാധകര്‍. തുടര്‍ന്നു കവി സമ്മേളനവും ഉണ്ടായിരുന്നു.

O


2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ലക്കം : 42

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

*******************************************************************************

ലേഖനം 

വൃത്തിയുടെ പൊരുള്‍ 

ചെമ്മാണിയോട് ഹരിദാസന്‍

പലരും പറയാറുണ്ട് അന്യ സംസ്ഥാനക്കാര്‍ക്ക് തീരെ വൃത്തിയില്ല എന്ന്. ഹോട്ടലുകളില്‍ എല്ലാം ഇപ്പോള്‍ ഇക്കൂട്ടര്‍ ആണത്രേ കൂടുതലും. തമിഴന്‍ ചായ കൊണ്ട് വരുന്ന ഗ്ലാസില്‍ വിരലുകളിടും എന്നും മറ്റു  സംസ്ഥാനക്കാര്‍ എപ്പോഴും വായില്‍  കയ്യിട്ടിരിക്കും എന്നും ഒക്കെ കളിയാക്കി പറയുന്നവര്‍ മലയാളികള്‍ക്കിടെയില്‍ ധാരാളം ഉണ്ട്.  എന്നാല്‍ വൃത്തിയുടെ വീമ്പ് പറയുന്ന മലയാളി ഒന്നോര്‍ക്കണം, മലയാളികള്‍ക്കെല്ലാം നല്ല വൃത്തി ഉണ്ടെന്നാണോ വിചാരം. എന്നാല്‍ തെറ്റി. എന്റെ ഒരു സുഹൃത്ത്‌ വളരെ മുന്‍പ് പറഞ്ഞ ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ചായക്കട നടത്തുന്ന ഒരാള്‍ ദോശക്കല്ല് ചൂടായോ എന്ന് നോക്കുക കല്ലില്‍ തുപ്പിയിട്ടാണത്രേ. മറ്റൊരു സുഹൃത്ത്‌ പറഞ്ഞ വേറൊരു കാര്യം ഇതാണ്, ചായക്കട നടത്തുന്ന ഒരാള്‍ പൊറോട്ടക്കു മാവ് കുഴക്കുന്നതിനിടെ അടുപ്പിലേക്ക് കാര്‍ക്കിച്ചു  തുപ്പുമത്രേ.  
ഇവിടെ വൃത്തിയും വെടിപ്പുമുള്ള ധാരാളം ചായക്കടകളും ഹോട്ടലുകലും ഉണ്ടെന്നത് വിസ്മരിക്കനാകില്ല. വൃത്തി എന്നത് ജാതി മത ലിംഗ ദേശ ലിംഗ വ്യത്യാസം നോക്കി പറയാന്‍ ആകുന്ന കാര്യമല്ല.. ഒരു ശീതള പാനീയക്കടയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍കാരനായ തൊഴിലാളി ഗ്ലാസുകളും മറ്റും പലതവണ വൃത്തിയായി കഴുകുന്നത് അതുവഴി സ്ഥിരമായി യാത്ര ചെയ്യുന്ന ഈ ലേഖകന്‍ കാണാറുണ്ട്‌, മലയാളിക്ക് പോലുമില്ലാത്ത ഈ വൃത്തികണ്ട് അത്ഭുതം കൂറിയിട്ടുമുണ്ട്. പാചകം ചെയ്യുന്നവര്‍ക്ക് നല്ല വൃത്തിയും വെടിപ്പും വേണം.മറ്റുള്ളവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തുകൊടുക്കുന്നവര്‍ ഈ സത്യം ഉള്‍ക്കൊള്ളുക തന്നെ വേണം. ഹോട്ടലുകളില്‍ എന്നല്ല നമ്മുടെ വീടുകളിലും വേണം  വൃത്തി . വീട്ടില്‍ വരുന്നവര്‍ക്ക് വൃത്തിയുള്ള ഭക്ഷണം നല്‍കണം. അതാണ്‌ ശരിയായ ആഥിത്യ മര്യാദ. വൃത്യ എന്നത് ഒരു സത്യമാണ്. അത് ആരെയും ബോധ്യപ്പെടുത്താന്‍ മാത്രം ഉള്ളതാകരുത്. എല്ലാവര്‍ക്കും ദേഹവൃത്തിയും വസ്ത്ര വൃത്തിയും അനിവാര്യമാണ്. പാചകം ചെയ്യുന്നവര്‍ക്ക് പാചക വൃത്തിയും. മോശമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ആഹാരം  രോഗങ്ങള്‍ ഉണ്ടാക്കും എന്നത്  മറ്റൊരു യാഥാര്‍ത്ഥ്യം. 

.

പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

കവിതായനം

 (കവിതകള്‍ )

പലര്‍ 

സമ്പാദനം : ഗിരീഷ്‌ പാലേരി

മധുരം മലയാളം പുബ്ലിഷിംഗ് ഹൗസ്

മേപ്പയൂര്‍

വില : 100 രൂപ.

O

വാര്‍ത്താ ജാലകം 

ചരിത്രസംഭവമായി മാറിയ മലയാളം ഹൈക്കു സംഗമം

മലയാളം ഹൈക്കു സംഗമം പ്രശസ്ത സാഹിത്യകാരന്‍  ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന സംഗമത്തില്‍  പ്രഭ ചെമ്പത്ത് അധ്യക്ഷത വഹിച്ചു.   കവി വി.ജി. തമ്പി, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, ഹൈക്കു നിരൂപകന്‍ സേതു മേനോന്‍(ദൂര ദര്‍ശന്‍ ) ഡോ. രതീ ദേവി, ജി. ആര്‍. കവിയൂര്‍  എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്  പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഹൈക്കു കവിതകളെക്കുറിച്ച്  സംസാരിച്ചു. നിരവധി കവികള്‍ കവിതകള്‍ ചൊല്ലി. സംഗമത്തില്‍ കേരളത്തിനകത്ത്‌നിന്നും പുറത്തുനി ന്നുമായി നൂറിലേറെ കവികള്‍ പങ്കെടുത്തു.

Oമലയാളം ഹൈക്കു സംഗമം തൃശ്ശൂരില്‍ പ്രശസ്ത സാഹിത്യകാരന്‍ ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രഭ ചെമ്പത്ത്, കവി വി.ജി.തമ്പി, സേതു മേനോന്‍ (ദൂര ദര്‍ശന്‍ ) എന്നിവര്‍ സമീപം. ഫോട്ടോ : ചെമ്മാണിയോട് ഹരിദാസന്‍. 

അരുണ്‍ ഗാന്ധിഗ്രാമിന്റെ 'മടിച്ചി' പ്രകാശനം ചെയ്തു  

അരുണ്‍ ഗാന്ധിഗ്രാമിന്റെ  കവിതസാമാഹാരമായ 'മടിച്ചി' കവി പി.എന്‍. ഗോപീകൃഷന്‍ പ്രകാശനം ചെയ്തു. തൃശൂര്‍ സാഹിത്യ അക്കാദമി പ്രധാന ഹാളില്‍ നടന്ന  ചടങ്ങില്‍ കരീം മലപ്പട്ടം ആദ്യ പ്രതി സ്വീകരിച്ചു. കവി വി.ജി. തമ്പി അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദന്‍ പുഴങ്കര മുഖ്യ  പ്രഭാഷണം നടത്തി.  കോതമംഗലം സൈകതം ബുക്സാണ് പ്രസാധനം.

O

2014 ജൂലൈ 25, വെള്ളിയാഴ്‌ച

നന്മ  : ഓണ്‍ ലൈന്‍ വായനയുടെ നവ വസന്തം

ലക്കം : 41

ബ്ലോഗര്‍ : ചെമ്മാണിയോട്  ഹരിദാസന്‍ 

********************************************************************************

കവിത 

മഴക്കാലം 

ചെമ്മാണിയോട് ഹരിദാസന്‍ 

തിമിര്‍ത്തു പെയ്യുന്ന മഴ
കര്‍ കവിഞ്ഞൊഴുകുന്ന പുഴ
പുഴയിലൂടെ
ഒഴുകുന്ന കടത്തു തോണികള്‍
പാത നിറയെ വര്‍ണ്ണക്കുടകളുമായി
ഓടി നടക്കുന്ന ബാല്യങ്ങള്‍
പുതു പുസ്തകത്തിന്റെ
ഹൃദ്യമായ സുഗന്ധം
ഒരു വിദ്യാലയ വര്‍ഷംകൂടിയെത്തി
വയലില്‍ ചേറിന്റെ മണം
ഒപ്പം ഞാറ്റുപാട്ടിന്റെ ഈണവും
ഒരു ഇടവപ്പാതികൂടി വന്നെത്തി.
(പൂര്‍ണോദയ ഗാന്ധി ദര്‍ശന്‍ മാസിക,  2014   ജൂലൈ )

Oമലയാള മനോരമയില്‍ വന്ന കത്തുകള്‍

എല്ലാ ലഹരിയും നിരോധിക്കണം 

മദ്യം നിരോധിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹം തന്നെ. ഇതിന്റെ പേരില്‍ എന്തെല്ലാം വിവാദങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ ലഹരികളും മഹാ വിപത്ത് തന്നെയാണ്. ലഹരികള്‍ എല്ലാം തന്നെ വ്യക്തിയെയും കുടുംബത്തെയയും സമൂഹത്തെയും നാടിനെയും രാജ്യത്തെയും തേനെ നശിപ്പിക്കുന്നു. ലഹരികള്‍ വില്‍ക്കുന്നതില്‍ നിന്ന് സര്‍ക്കാരിനു എത്ര കോടി നികുതിപ്പണം കിട്ടിയാലും ജനങ്ങളും രാജ്യവും നന്നാകുന്നതല്ലേ ഏറ്റവും  വലുത്. ലഹരി നിരോധനത്തെ എതിര്‍ക്കുന്നവര്‍ രാജ്യ ദ്രോഹ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. ലഹരി ലോബികള്‍ക്കു അതല്ലാതെ എന്തെല്ലാം വ്യാപാരങ്ങള്‍  ചെയ്യാം. ഈ രംഗത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്  വേറെ എന്തൊക്കെ ജോലി ചെയ്യാം. എന്ത് ലഹരിയായാലും അതില്‍ വീഴാതെ മുന്നോട്ടു പോകുകയാണ് വേണ്ടത് . അതിനുവേണ്ടി ഭരണകൂടത്തോടൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്. നല്ല കാര്യങ്ങളെ എതിര്‍ക്കുന്നത് സാക്ഷര കേരളത്തിന് ഭൂഷണമല്ല.

(2014 മെയ്‌ )


ഗതാഗതം തടസ്സപ്പെടുത്തുന്ന പരസ്യ ബോര്‍ഡുകള്‍ 

പാതയോരങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നപരസ്യ  ബോര്‍ഡുകളും അനധികൃത കുടിലുകളും വര്‍ധിച്ചുവരുന്ന വാഹനാപാടങ്ങള്‍ക്ക് പ്രധാന  കാരണമാണ്. ലോകകപ്പ് കൂടിയായതോടെ ഫുട്ബാള്‍ പ്രേമികളുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍കൂടിയായി.ഇവ നീക്കം ചെയ്യണം. അനധികൃത ബോര്‍ഡുകളും കയ്യേറ്റങ്ങളും  നീക്കം ചെയ്യുമെന്നുള്ള ജില്ലാ കളക്ടരുടെ അറിയിപ്പുകള്‍ ഇടയ്ക്കിടെ കാണാമെന്നല്ലാതെ നട്പടികളു ണ്ടാവാറില്ല.

(2014 ജൂണ്‍ )


മന്ത്രിമാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കണം 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കിയ സ്ഥിതിക്ക് മന്തിമാര്‍ക്കും നിയമ സഭാംഗങ്ങള്‍ക്കും കൂടി ഇത് നടപ്പാക്കണം. വര്‍ഷങ്ങളോളം ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പഴയ പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതെ വിരമിക്കുമ്പോള്‍ അല്പകാലം മാത്രം സേവനം ചെയ്യുന്ന മന്ത്രിമാരും നിയമസഭാംഗങ്ങളും ഈ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹരല്ല. ഇക്കാര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുഇവരെ ഉന്നയിക്കാതിരുന്നത് വിരോധാഭാസമാണ്.     

(2014 ജൂലൈ )